2015, നവംബർ 30, തിങ്കളാഴ്‌ച

അമ്മയുമച്ഛനും

 അമ്മയുമച്ഛനും
 ------------------------
അമ്മ എന്ന രണ്ടക്ഷരം വന്നോരെൻ
ചുണ്ടിൽ  നിന്നാദ്യമായ്
അതു കേട്ടപ്പോൾ അമ്മയ്ക്കുമച് ഛനുമുണ്ടായൊ-
രാമോദം ഞാനുമി ന്നഭവിക്കുമ്പോൾ ,
എന്തിനെന്നറിയില്ലരണ്ടു നീർത്തുള്ളികൾ
 കണ് കൊണിൽനിന്നടർന്നു വീഴുന്നു.
 
  എന്റ്മ്മയുമ്മച്ഛ നും തന്നൊരു തണൽ
    ബാല്യ കൌമാര സ്വപ്നങ്ങളെ  തഴുകി തലോടി
 വന്നോരെൻ മായകാഴ്ചകളിൻ നിറം
പൊയ് മുഖമെന്നു കാട്ടിതന്നവർ നിങ്ങളല്ലോ.
നല്ലതും കേട്ടതും കാട്ടി തന്നു നേർവഴി
നടത്തി കൈവേച്ചനുഗ്രഹം ചൊരിഞ്ഞു .

   ഇന്നു ഞാൻ, എൻ കിടാങ്ങൾക്കു നല്കുന്ന
സ്നേഹ വാത്സല്യം നിങ്ങൾ ചൊരിഞ്ഞ കനിവിൻ നിറമല്ലോ .
     ഇന്നുമെൻ കണ്കളിൽ മറയാതെ നില്ക്കുന്ന
    പൊന്മണി മുത്തുകൾ നിങ്ങളല്ലോ .
           ഞാനെന്തു ചെയ്താലാകുമിന്നെന്നു പറയുവാൻ
           നിങ്ങളെപ്പോലെ ആരെനിക്കുണ്ടിന്നുസ്വന്തം.
         
         


   


     

രാത്രിമഴ



 *************************
 സുഗതകുമാരി ടീച്ചറിന്റെ രാത്രിമഴ എന്ന കവിത സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എനിക്കൊരു ലഹരിയായിരുന്നു. ആദ്യം ഈ കവിത കണ്ടത് ചേട്ടൻ 10 ൽ പഠിക്കുമ്പോൾ മലയാള പാഠ പുസ്തകത്തില ആണ്. പിന്നീടത്‌ ചേച്ചി പഠിച്ചു പിന്നെ ഞാനും . എന്റെ ഊഴം വന്നപ്പ്ലെക്കും എനിക്കീ കവിത മന:പാഠം ആയിരുന്നു.
എന്താന്നറിയില്ല ഇപ്പോളും ഈ കവിത എന്നെ ഒരുപാട് ആകര്ഷിചിരിക്കുന്നു. എത്ര വായിച്ചാലും കേട്ടാലും മതിവരാത്ത ഒരു കവിത. 
മലയാളം വായിക്കാൻ അറിയാത്ത മകളെ ഈ കവിത ചോള്ളിപടിപ്പിക്കാൻ ഒരു വൃ ഥാ ശ്രമം ഞാൻ നടത്തിനോക്കി. പരാജയപെട്ടു എന്നല്ലാതെ മറ്റൊന്നും നടന്നില്ല.
യൗറ്റുബിൽ കാവാലം ശ്രീകുമാർ ജി പാടിയ ഈ കവിത എത്ര മനോഹരമായ ഭാവങ്ങൾ നല്കി ആണ് ആലപിച്ചിരിക്കുന്നത്. 
ഈ കവിത ടീച്ചറിന്റെ പച്ചയായ ജീവിതത്തിൽ നിന്നും ഉണ്ടായതാണ് എന്ന് ഞാൻ കരുതുന്നു.

 രാത്രിമഴ 

രാത്രിമഴ,
ചുമ്മാതെ കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം
ഭ്രാന്തിയെപ്പോലെ


 
രാത്രിമഴ,
മന്ദമീ ആശുപത്രിക്കുള്ളിലൊരു
നീണ്ട തേങ്ങലയ് ഒഴുകിവന്നെത്തീ
കിളിവതിൽ വിടവിലൂടേറെതണുത്ത കൈവിരൽ
നീട്ടി എന്നെതൊടുന്നൊരീ ശ്യമയാം
ഇരവിന്റെ കിന്നായാം പുത്ത്രീ..

രാത്രിമഴ,
നോവീൻ ഞെരക്കങ്ങൾ ഞെട്ടെലുകൾ
തീക്കഷ്ണ്സ്വരങ്ങൾ.......
പൊടുന്നെനെയൊരമ്മതൻ ആർത്തനാദം
ഞാൻ നടുങ്ങിയെൻ ചെവിപൊത്തിയെൻ
രോഗശയ്യയിലുരുണ്ടു തേങ്ങുമ്പൊഴീ
അന്ധകാരത്തിലൂടാശ്വസവാക്കുമായെത്തുന്ന
പ്രിയജനം പോലെ....

ആരോപറഞ്ഞു..
ആരോപറഞ്ഞു മുറിച്ചുമാറ്റാം
കേടുബാധിചൊരവയവം.....
പക്ഷെ..കൊടുംകേടുബാധിച്ച
പാവം മനസ്സോ......

രാത്രിമഴ,
പണ്ടെന്റെ സൗഭാഗ്യരാത്രികളിലെന്നെ
ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി

രാത്രിമഴ,
ഇന്നെന്റെ രോഗോഷ്ണ്ശയ്യയ്യിൽ
വിനിദ്രയാമങ്ങളിൽ ഇരുട്ടിൽ
തനിച്ചുകരയാനും മറന്നു ഞാൻ ഉഴലവേ..
ശീലപൊലെയുറയവേ....
എൻ ദു:ഖ സാക്ഷി...


രാത്രിമഴയോടു ഞാന്‍ പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും......,
ഇരുട്ടത്ത് വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ ചിരിയും
തിടുക്കവും നാട്യവും ഞാനറിയും ....
അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
ഞാനുമിതു പോലെ...
രാത്രിമഴപോലെ.....

2015, നവംബർ 28, ശനിയാഴ്‌ച

കേരള പിറവി


 കേരള നിയമസഭ

കേരള പിറവി അടുക്കുന്ന സമയത്താണ് നാം എല്ലാവരും കേരളത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത്.  അങ്ങിനെ വരുമ്പോൾ നമുക്ക് നമ്മുടെ കേരളത്തിലെ ഒന്നാം നിയമസഭയെക്കുറിച്ച് കൂടുതൽ അറിയാൻ ഒരു ശ്രമം നടത്തി നോക്കാം. എന്റെ പരിമിത സമയത്തിനുള്ളിൽ അരച്ചെടുത്ത ഒരു ലേഖനം ആണിത്.

ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ 
 കമ്മ്യൂണിസ്റ്റ് മന്ത്രിസഭ,  ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ  ആണ് നിലവിൽ വന്നത്. എല്ലാ കേരളീയനും അറിയാവുന്ന കാര്യം.
1957 ലെ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പുരോഗമനവാദികളായ ചില സ്വതന്ത്രന്മാരുമായി ചേർന്നുകൊണ്ട്‌ ഒറ്റയ്ക്കാണ്‌ മത്സരിച്ചത്‌.
കേരള നിയമസഭയെക്കുറി ച്ച് പറയുന്നതിന് മുന്നേ നമ്മുടെ രാജഭരണ കാലത്തേ നിയമ നിര്മാണ സഭകളെ ക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും
കേരള സംസ്ഥാനം നിലവില്‍ വന്നത് 1956 നവംബര്‍ ഒന്നാം തീയതിയാണെങ്കിലും നമ്മുടെ നിയമനിര്‍മ്മാണ സഭയുടെ ചരിത്രത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. നിയമനിര്‍മ്മാണത്തിനും അവയുടെ ക്രമീകരണത്തിനും മറ്റുമായി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1888 മാര്‍ച്ച് 30-ാം തീയതി പാസ്സാക്കിയ റെഗുലേഷനിലൂടെ ഒരു കൗണ്‍സില്‍ സ്ഥാപിച്ചതോടെയാണ് നിയമസഭയുടെ ചരിത്രം ആരംഭിക്കുന്നത്.

1904-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ഭരണവുമായി ചെറിയ തോതിലെങ്കിലും ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്,  100 അംഗങ്ങളുള്ള ശ്രീമൂലം ജനകീയ പോപ്പുലര്‍ അസംബ്ളി (ജനപ്രതിനിധിസഭ) സ്ഥാപിച്ചതാണ് നിയമസഭാചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല്.

1933 ജനുവരി 1 ന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം) ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ (ഉപരി മണ്ഡലം) എന്നീ പേരുകളില്‍ രണ്ടുസഭകള്‍ ഉണ്ടായി. രണ്ടു സഭകളുടെയും എക്സ്-ഒഫിഷ്യോ ചെയര്‍മാന്‍ ദിവാനായിരുന്നു.
1 938 ഓഗസ്റ്റ് 6ന് ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ വി.ജെ.ടി. ഹാളിലെ അവസാന സമ്മേളനം നടന്നു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ അസംബ്ളി ഹാളിലുള്ള അസംബ്ളിയുടെ ആദ്യ സമ്മേളനം 1939 ഫെബ്രുവരി 9 ന് വ്യാഴാഴ്ചയാണ് ചേര്‍ന്നത്. ഈ ഇരട്ടസഭ, 1947 സെപ്റ്റംബര്‍ 4 ന് ഉത്തരവാദഭരണ പ്രഖ്യാപനം നടക്കും വരെ തുടര്‍ന്നു.

ഉത്തരവാദഭരണ പ്രഖ്യാപനത്തോടനുബന്ധിച്ച് പോപ്പുലര്‍ അസംബ്ളി, പ്രായപൂര്‍ത്തി വോട്ടവകാശം മുഖേന തെരഞ്ഞെടുക്കപ്പെടുന്ന 120 അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സഭയെന്ന നിലയില്‍ തിരുവിതാംകൂറിന്‍റെ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളി ആദ്യയോഗം ചേരുകയും അസംബ്ളിയുടെ അദ്ധ്യക്ഷനായി എ. ജെ. ജോണിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

തിരു - കൊച്ചി ഏകീകരണം

കൊച്ചി രാജ്യത്തിലും 1925-ല്‍ത്തന്നെ 45 അംഗങ്ങളുള്ള ആദ്യത്തെ നിയമസഭ സമിതി നിലവില്‍വന്നു. ഇതില്‍ 30 പേരെ തിരഞ്ഞെടുക്കുകയും 15 പേരെ നാമനിര്‍ദ്ദേശം ചെയ്യുകയുമായിരുന്നു.

1947 ഓഗസ്റ്റ് 14-ാം തീയതി കൊച്ചിയില്‍ ഉത്തരവാദഭരണം അനുവദിക്കുകയും 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കി, നിയമസഭയായി പ്രഖ്യാപിക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ മഹാരാജാവിനെ രാജ്യത്തലവനാക്കി (രാജപ്രമുഖ്) 1949 ജൂലായ് ഒന്നിനു തിരുവിതാംകൂര്‍-കൊച്ചി ഏകീകരണം നടന്നു.

ഏകീകരിച്ച തിരുവിതാംകൂര്‍-കൊച്ചി രാജ്യത്തിന്‍റെ മുഖ്യമന്ത്രിയായി പറവൂര്‍ ടി.കെ. നാരായണപിള്ള സ്ഥാനമേല്‍ക്കുകയും സഭയുടെ ആദ്യ സ്പീക്കറായി ടി. എം. വര്‍ഗ്ഗീസിനെ 1949 ജൂലായ് 11 ന് തെരഞ്ഞെടുക്കുകയും ചെയ്തു.

ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24-ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നാംതീയതി സ്ഥാനമേറ്റ സി. കേശവന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.

ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായതിനുശേഷം 1951 ഡിസംബറില്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എ. ജെ. ജോണിന്‍റെ നേതൃത്വത്തില്‍ 1952 മാര്‍ച്ച് 12-ന് മന്ത്രിസഭയുണ്ടാക്കിയെങ്കിലും 1952 സെപ്റ്റംബര്‍ പതിമൂന്നിന് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

1954 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പി. എസ്. പി. നേതാവ് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഒരു മന്ത്രിസഭ 1954 മാര്‍ച്ച് പതിനേഴാം തീയതി അധികാരത്തില്‍ വന്നുവെങ്കിലും 1955 ഫെബ്രുവരിയില്‍ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുമൂലം രാജിവച്ചു.

പിന്നീടുവന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ 1956 മാര്‍ച്ച് 23 വരെ അധികാരത്തില്‍ തുടര്‍ന്നു. മന്ത്രിസഭയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അസംബ്ളി പിരിച്ചുവിട്ട് രാഷ്ട്രപതി  ഭരണം ഏര്‍പ്പെടുത്തി

സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍വന്നതോടെ 1956 നവംബര്‍ ഒന്നാം തീയതി തിരു-കൊച്ചി, മലബാര്‍ എന്നിവ സംയോജിപ്പിച്ചു കേരള സംസ്ഥാനം രൂപം കൊണ്ടു.
നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ച ഒരു രാജവംശത്തിന്റെ അവസാനകണ്ണിയായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1949 ജൂലായ് ഒന്നിന് തിരുകൊച്ചി സംസ്ഥാന രൂപവത്കരണത്തോടെയാണ് 'രാജപ്രമുഖന്‍' (ഗവര്‍ണര്‍ക്ക് തുല്യം) ആയത്. അദ്ദേഹത്തിന്റെ പദവി അവസാനിക്കുന്ന ദിനവും ഐക്യകേരളത്തിന്റെ തുടക്കവുമായിരുന്നു 1956 നവംബര്‍ ഒന്ന്.
തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു പി.എസ്. റാവു. നവംബര്‍ ഒന്നിന് രാവിലെ കേരളത്തിന്റെ ആദ്യത്തെ ആക്ടിംഗ് ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പക്ഷെ മലയാളികളുടെ സംസ്കാരതനിമയും ചരിത്രവും തുടികൊട്ടി നില്‍ക്കുന്ന കന്യാകുമാരിയും പദ്മനാഭപുരം കൊട്ടാരവും ഉള്‍ക്കൊള്ളുന്ന തെക്കന്‍ താലൂക്കുകളായ വിളവന്‍കോട്, അഗസ്തീശ്വരം, കല്‍കുളം, തോവാള എന്നിവയും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിലായി. അതേസമയം തെക്കന്‍ കാനറയിലെ കാസര്‍കോട് കേരളത്തിനുകിട്ടി.
 

 കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഒന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്.    1957 മാർച്ച്‌ 16 നാണ് ഒന്നാം    കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.

1957 ഏപ്രിൽ അഞ്ച്‌. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിലെ പുത്തൻനാഴികക്കല്ലുകളിലൊന്നാണ്‌ . അന്നാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭ കേരളത്തിൽ അധികാരമേൽക്കുന്നത്‌.
ഐക്യ കേരളത്തിലെ മന്ത്രിസഭ  നിലവിൽ വന്നിട്ട് ഇപ്പോൾ 58 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചതാണ് കേരളത്തിലെ മന്ത്രിസഭ.
ഇ എം എസ്‌ നമ്പൂതിരി പ്പാടിന്റെ നേതൃത്വത്തിൽ 11 അംഗ മന്ത്രി സഭയാണ് അന്ന് അധികാരമേറ്റത് . അധികാരത്തിലേറി ദിവസങ്ങൾക്കകം തന്നെ ചരിത്രത്തെ തിരുത്തിക്കുറിച്ച തീരുമാനങ്ങൾ ഈ മന്ത്രി സഭ കൈക്കൊണ്ടു.





 ഒന്നാം നിയമ സഭ  ഒറ്റ നോട്ടത്തിൽ 

1957 ഏപ്രില്‍ 4 സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിസഭ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു.

1959 ഏപ്രില്‍ 5 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രതിപക്ഷം അഴിമതിദിനം ആചരിച്ചു.

1959 ഏപ്രില്‍ 16 കോണ്‍ഗ്രസ് നേതാവ് പനന്പള്ളി ഗോവിന്ദമേനോന്‍, സര്‍ക്കാരിനെതിരെ വിമോചനസമരം പ്രഖ്യാപിച്ചു.

1959 ജൂണ്‍ 12 സംസ്ഥാനവ്യാപകമായ പൊതുഹര്‍ത്താല്‍
ജൂണ്‍ 13 അങ്കമാലിയില്‍ വെടിവയ്പ്. രണ്ടുപേര്‍ മരിച്ചു.
ജൂണ്‍ 15 വെട്ടുകാട് പുല്ലുവിള വെടിവയ്പ്.
ജൂലൈ 3 ചെറിയതുറയില്‍ വെടിവയ്പ്. ഫോറി എന്ന ഗര്‍ഭിണി മരിച്ചു.
ജൂലൈ 15 അങ്കമാലിയില്‍ നിന്നും മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പുറപ്പെട്ട ദീപശിഖ തിരുവനന്തപുരത്ത്.

ജൂലൈ 31 ഭരണഘടനയുടെ 355ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഡിസ്മിസ് ചെയ്തു. കേരളം പ്രസിഡന്റ് ഭരണത്തിലായി.



 28 മാസക്കാലത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇ.എം.എസ്‌ മന്ത്രിസഭ

പാട്ട വ്യവസ്ഥിതിയും കുടിയായ്മ യും ഇല്ലാതാക്കാൻ ശ്രമിച്ചു. വിദ്യാഭ്യാസ പരിഷ്കരണ നിയമവും ഭൂ പരിഷ്ക് രണ നിയമവും സമൂഹത്തെ ഒട്ടാകെ മാറ്റി മറിച്ചു . മുന്നോക്ക സമുദായക്കാർ സർക്കാരിനെതിരെ വിമോചന സമരം എന്നാ പേരിൽ പ്രക്ഷോഭം നടത്തിയെങ്കിലും മന്ത്രി സഭ എടുത്ത ഉറച്ച തീരുമാനങ്ങളിൽ തന്നെ ഉറച്ചു നില്ക്കുകയാണ് ചെയ്തത്. എന്നാൽ ഈ സരത്തിൽ ആദ്യ മന്ത്രി സഭയുടെ അടിവേരുകൾ ഇളകാൻ തുടങ്ങിയുരുന്നു. അധികം വൈകാതെ സർക്കാരിന്റെ ഭരണം ആകെ തക്ര്ന്നുവെന്നു കാണിച്ചു ഗവർണർ കേന്ദ്രത്തിനെ അറിയിച്ചു . അങ്ങിനെ 1959 ജൂലൈ 31 )൦  തീയതി   ഭരണഘടനയിലെ 356ാം വകുപ്പ് പ്രകാരം
 ഒന്നാം നിയമസഭയെ   രാഷ്ട്രപതി  ഡോ . രാജേന്ദ്ര പ്രസാദ്‌സര്‍ക്കാരിനെ പിരിച്ചുവിട്ടപ്പോള്‍ അതും ചരിത്രമായി…..

ആദ്യത്തെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മന്ത്രി മാര് ആരൊക്കെ എന്ന് നോക്കാം

1 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌      മുഖ്യമന്ത്രി   
2      സി. അച്യുതമേനോൻ          സാമ്പത്തികം
3     ടി.വി. തോമസ്‌                        ഗതാഗതം, തൊഴിൽ   
4     കെ.സി. ജോർജ്ജ്‌                   ഭക്ഷ്യം, വനം   
5     കെ.പി. ഗോപാലൻ                 വ്യവസായം   
6     ടി.എ. മജീദ്‌                              പൊതുമരാമത്ത്‌   
7     പി.കെ. ചാത്തൻ                    സ്വയം ഭരണം   
8     ജോസഫ് മുണ്ടശ്ശേരി              വിദ്യാഭ്യാസം, സഹകരണം   
9     കെ.ആർ. ഗൗരിയമ്മ             റവന്യൂ, ഏക്സൈസ്‌  
10     വി.ആർ. കൃഷ്ണയ്യർ              അഭ്യന്തരം, നിയമം, വിദ്യുത്ച്ഛക്തി
 11    എ .ആർ  മേനോൻ              ആരോഗ്യം

ഒന്നാം മന്ത്രിസഭയിൽ 175 ദിവസം സഭ സമ്മേളിച്ചിരുന്നു. ആർ . ശങ്കരനാരായണൻ തമ്പി ആയിരുന്നു   നിയമസഭാ സ്പീക്കർ.  കെ. ഒ. അയിഷഭായി ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത്   റോസമ്മ പുന്നൂസ് ആയിരുന്നു.ഈ കാലയളവിൽ സഭ 97 ബില്ലുകൾ പാസ്സാക്കി ഇതിൽ പ്രധാനപ്പെട്ടവ  ഭൂപരിഷ്കരണ നിയമവും , വിദ്യാഭ്യാസ ബില്ലുമായിരുന്നു





 ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന രണ്ടാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1960 ) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു രണ്ടാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്.   1960 ഫെബ്രുവരി 22 ന്  പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിൽ രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. രണ്ടാം നിയമസഭയുടെ തിരഞ്ഞെടുപ്പ് നടന്നത് 1960 ഫെബ്രുവരി 1 ന്  ആദ്യമായി ഒരു ദിവസം തന്നെ പോളിംഗ് നടന്നുവെന്നുള്ളത് രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
 1962 ൽ  പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയി; ധനകാര്യമന്ത്രിയായിരുന്ന   ആർ  ശങ്കർ 1962  സെപ്റ്റംബർ 26  ന്   മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറി. രണ്ടു വർഷം അധികാരത്തിലിരുന്നു ശങ്കർ നേതൃത്വം നൽകിയ കോൺഗ്രസ് കൂട്ടുമന്ത്രിസഭ. മത മേലാളൻ മാരുടെ അധികാര വടംവലികൾ ഏറെ സ്വാധീനിച്ച സർക്കാറായിരുന്നു ശങ്കർ മന്ത്രിസഭയുടേത്. ഈ അധികാര വടംവലികൾ മന്ത്രിസഭ തകർച്ചയിലേക്ക് വഴിതെളിയിക്കുകയും തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ എത്തിചേർക്കുന്നതിലേക്കും നയിച്ചു. മന്ത്രിസഭ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെടുകയും 1964 സെപ്റ്റംബർ 10 ന്  ശങ്കർ  രാജിവെക്കുകയും ചെയ്തു. അതോടെ വീണ്ടും സംസ്ഥാനം രാഷ്ട്രപതി യുടെ ഭരണത്തിൻ കീഴിലായി.

കേരളത്തിൽ  ആകെ പതിമൂന്നു നിയമസഭകൾ നിലവിൽ ഉണ്ടായിട്ടുണ്ട്.  എന്നിരുന്നാലും ആകെ കേരളം ഭരിച്ചത് 21 മുഖ്യമന്ത്രിമാർ കൂടിയാണ്.

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ



2015, നവംബർ 3, ചൊവ്വാഴ്ച

ഓണം വന്നോണം വന്നു .

പഞ്ഞ കർക്കിടകം  കഴിഞ്ഞ്  , കാറ്റും കോളും അടങ്ങി മാനം തെളിഞ്ഞു .   ചിങ്ങത്തിന്റെ വരവറിയിച്ചുകൊണ്ട് , പ്രകൃതിയിൽ   ചെടികളും മരങ്ങളും തളിർത്തു  പൂവിടാൻ തയാറായി നില്ക്കുന്നു. പാട വരമ്പുകളിൽ കുഞ്ഞി ചെടികൾ പൂവിട്ടു തുടങ്ങും . കിളികളുടെ  കളകള നാദങ്ങൾ . മനോഹരമായ  കാലമായിരുന്നു കുട്ടിക്കാലത്തെ ഓണം .

 മനുഷ്യനും പ്രകൃതിയും ഒത്തു ചേർന്നുള്ള ഒരു ആഘോഷമാണ് ഓണം. കര്ക്കിടകത്തിലെ കൂരിരിട്ടിൽ നിന്നും ചിങ്ങത്തിലേക്കുള്ള പുതിയ കാല് വെയ്പ്പ്. സാമ്പത്തികവും മാനസികവുമായ അന്തരീക്ഷത്തിൽ വരുന്ന മാറ്റവും സമ്പത്തും  വസന്തവും സമൃദ്ധി യും ഒത്തു ചേരുന്നതാണ് ഓണക്കാലം.  ഓര്മയിലെ ഒരു ഓണക്കലതെക്ക് പോയാൽ ...

 ഓണക്കോടിയും പൂക്കളവും ഊഞ്ഞാലും ഓണസദ്യയും പിന്നെ ഉച്ചകഴിഞ്ഞ് അമ്മ വീടിലേക്കുള്ള യാത്രയാണ് ആദ്യം മനസിലേക്ക് ഓടി വരുന്നത്. . ഇന്നിപ്പോൾ മറുനാടൻ ഓണത്തിന് വിഭവങ്ങൾ എല്ലാം ഉണ്ടെങ്കിലും എന്തൊക്കയോ ഒരു കുറവനുഭവപ്പെടുന്നു . അച്ഛനമ്മമാരുടെ കൂടെയുള്ള ഓണം ഇന്ന് എന്റെ കുട്ടികളെ പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല.  ഓണം എന്താണെന്നോ അതിന്റെ പ്രാധാന്യമോ അപ്പുപ്പനും അമ്മുമ്മയും നല്കുന്ന ഓണക്കോടിയുടെ പ്രത്യേകത ,  പൂക്കളം ഇടുന്നതും തൃക്കാര അപ്പനെ ഉണ്ടാക്കുന്ന വിടവും ഒന്നും അവരെ പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല.  കുടുംബത്ത് താമസിക്കുന്ന ഞങ്ങൾ വീട്ടിലേക്കു വരുന്ന ബന്ധുക്കളെ  പ്രതീക്ഷിചിരിക്കാറുണ്ട് ( പ്രത്യേകിച്ചും കൊച്ചച്ചനെയും അപ്പച്ചിയും) . ഗ്രാമ പ്രദേശമായതിനാൽ വീടിന്റെ മുന്നിലത്തെ റോഡിലൂടെ ബസ് അകെ രണ്ടെണ്ണം ആണുള്ളത്. ഒരെണ്ണം 9.30 ക്കും മറ്റൊന്ന് 11.30 ക്കും. രണ്ടും വരുന്നത് ഒരുസ്ഥലത്ത് നിന്നും തന്നെ.  9.30 ബസ് വരുന്നതിനു മുന്നേ തന്നെ എല്ലാവരും പറമ്പിലെ കയ് യാ ലയുടെ പുര്ടഹു കാവലുണ്ടാകും. ബസ്‌ കയറ്റം കയറി വരുമ്പോൾ തന്നെ ഓരോരുത്തരുടെയും അനൗൻസമെന്റ് വന്നു തുടങ്ങും . അവർ ബസ് ഇറങ്ങുമ്പോൾ തന്നെ ഞങ്ങൾ എല്ലാരും കൂടെ ഓടി ചെന്ന് കെട്ടിപ്പിടിക്കും.ആ സന്തോഷം മറ്റൊന്നും ആയി മാറ്റി വെയ്ക്കാൻ പറ്റുന്നതായിരുന്നില്ല.

ഓണ തുമ്പിയെ പിടിക്കുക. മരത്തിന്റെ ചില്ലയിൽ കയറി താഴോട്ട് ചാടും. അതുകണ്ട് അമ്മ ഓടിവരും പെണ്‍കുട്ടികള മര്തി കേറില്ല ഇങ്ങോട്ടിരങ്ങു എന്ന് പറഞ്ഞു വഴക്കും കിട്ടും.   മഴകൊണ്ട്‌ പുറത്തിറങ്ങാൻ പറ്റാത്ത ഓണവും ഉണ്ടായിട്ടുണ്ട്. പുറം നാടുകളിൽ താമസിക്കുന്ന കുട്ടികളോട് ഓണത്തുംബിയെക്കുരിച്ചും ഓണ പാട്ടിനെക്കുറി റിച്ചും പറഞ്ഞു കൊടുത്താൽ  മന്നസിലകുമോ?

മറുനാട്ടിൽ  ഓണം മലയാളി അസ്സോസിയേഷനുകൾ നടത്തുന്ന സദ്യയും ഓണ പരിപാടികളും കൊണ്ട് കഴിഞ്ഞു പോകുന്നു. ഇവിടെ  ഒന്നിൽ  കൂടുതൽ ഓണാഘോഷങ്ങൾ കൂടാനുള്ള സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.  രണ്ടും മൂന്നും മലയാളി അസ്സോസ്സിയേഷനുകൾ മത്സരിച്ചു ഓണസദ്യയും  കൊട്ടും കുരവയും ആയി മഹാബലിയെ എഴുന്നള്ളിപ്പിച്ചുകൊണ്ട് വരുന്നതും കാണുന്നു.    മലയാളികളുടെ സ്വന്തമായ ഒരു അഹങ്കാരമല്ലേ നമ്മുടെ ഓണം. പൂക്കളം മത്സരം, പുലികളി, തിരുവാതിരകളി,  വടം വലി,  കലം തല്ലിപ്പൊട്ടിക്കൽ , തുടങ്ങിയവ ഇല്ലാതെ ഒരു ഓണത്തെ ക്കുറിച്ച് സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ ചിന്തിക്കാനെ  പറ്റില്ലായിരുന്നു.  ഇനിപ്പോൾ എല്ലാം ടെക് നോ ളജി കൈയ്യടക്കി കഴിഞ്ഞു.

മാറുന്ന ചുറ്റുപാടിനനുസരിച്ചു നമ്മളും നമ്മുടെ ഓണവും മാറ്റി എടുത്തു.ചിങ്ങത്തിലെ തിരുവോണദിവസം നല്ല സദ്യു ഉണ്ടും കുട്ടികള്ക്ക് ഓണക്കോടി കൊടുക്കുന്നതുമായ എത്ര  ഭവനങ്ങൾ ഇന്നിപ്പോൾ നമ്മുടെ പ്രവാസ ജീവിതതിനിടയിയിൽ കാണാൻ കഴിയുന്നുട്? ഓണം ഒരു ബുധന്ഴ്ചയോ വ്യഴാച്ചയോ വന്നാൽ അത് തള്ളി നീക്കി നമ്മൾ ശനിയാഴ്ച ഓണം ആഘോഷിക്കുന്നു. കുറച്ചു കൂട്ടുകാരും കൂടി പ്ലാസ്റ്റിക്‌ ഇലയിൽ സദ്യ വിളമ്പി  കഴിച്ചു നമ്മൾ സംപ്രീതരകുന്നു. .. അപ്പോൾ ആണ് ആറന്മുള വള്ളസദ്യ എന്ന കാര്യത്തെ ക്കുറിച്ച്.  ഇവിടിരുന്നു വായിൽ വെള്ളം ഇറക്കാം . ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷ ത്തിൽ ഉള്ളത് പോകുകയും ചെയ്യരുത് എന്ന രീതി അല്ലെ നമ്മുടെ പ്രവാസികളുടെ ഓണം....
http://www.malayalimag.com/articles/27-01/

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

മുല്ലപ്പൂ, Jamine


മുല്ലപ്പൂ ഇഷ്ടമില്ലാത്തവർ ഉണ്ടോ?
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂ മുല്ല തന്നെ..
എന്റെ മുല്ലയിൽ ഉണ്ടാകുന്ന പൂക്കൾ സാധാരണ പറിച്ച് എടുക്കാറില്ല . എന്നാൽ ഇന്ന് ചെടികല്ക്ക് വെള്ളം ഒഴിക്കാനായി ബാൽക്കണിയിൽ ഇറങ്ങിയപ്പോൾ പതിവില്ലാതെ മുല്ലപൂ  മണം എന്നെ മത്തു  പിടിപ്പിച്ചു. ഒരു പിടി പൂ എനിക്ക് ഇന്ന് കിട്ടി. ഒരു പരീക്ഷണം ആയി നട്ട മുല്ലകൾ പലതു പോയി ഇപ്പോൾ ഉള്ളത് മൂന്നു വര്ഷമായ ഒരു ചെടിയാണ് . ഇവിടെ നാട്ടിലെ ചെടികൾ കിട്ടുക വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണ്. എന്നാലും ഒരു മുല്ലക്ക് വേണ്ടി മണി ക്കൂറു കൾ യാത്ര ചെയ്തിട്ട് കിട്ടിയതാണ്. അതെ പോലെ തന്നെ കറിവേപ്പും. ഇപ്പോൾ ഒരു കറിവേപ്പ്, ഒരു നാടൻ മുല്ല, ഈർക്കിൽ മുല്ല, ഒരു ചെമ്പരത്തി, ഗന്ധരാജൻ , കല്യാണ സുഗന്ധികം എന്നിവ എന്റെ ബാൽക്കണിയിൽ ഉണ്ട്. 

 തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ ചെടി വെച്ച് പിടിപ്പിക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. താപനില -18, -20 വരെ വന്ന ദിവസങ്ങള് ഉണ്ട്. ഒരു രണ്ടു മുറി ഫ്ലാറ്റിൽ 18 ചെടി ചട്ടികൾ .. അങ്ങിനെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച ചെടികള ഒരു ദിവസം വാടി കരിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വിഷമം ചില്ലറയല്ല.  പുതിയ സ്ഥലത്തേക്ക് മാറിയപ്പോൾ പല ചെടികളെയും വഴിയിൽ ഉപേക്ഷിക്കെണ്ടാതായി വന്നു( വഴി എന്ന് വെച്ചാൽ കളഞ്ഞു എന്നല്ല , മറ്റുള്ളവര്ക്ക്) കൊടുത്തു. ഇപ്പോൾ അതിൽ ഏറ്റവും കൂടുതൽ ദു:ഖിക്കുന്നു.
ഒരു വാഴ  തൈ വാങ്ങാൻ $ 20 കൊടുക്കണം...അതിൽ നിന്നെല്ലാം രേക്ഷപെടുത്തി എടുത്ത മുല്ല ആണിത്... സന്തോഷം ...

2015, മേയ് 4, തിങ്കളാഴ്‌ച

The Recipe for Friendship


/http://www.malayalimag.com/articles/22-22/

A short story  by my daughter Mytri Nair

ആ നാളുകളിൽ ....

ആ നാളുകളിൽ ...


ജീവിതന്റിന്റെ ഓരോ ഘട്ടത്തിലൂടെയും കടന്നു പോകുമ്പോൾ നാളെ എന്താണ് എന്ന ചിന്ത നമ്മൾ ചിലരെ എങ്കിലും അലട്ടാറുണ്ട്. അതെ പോലെ എല്ലാ പെണ്‍കുട്ടികളുടെയും ജീവിതത്തിലും "അത്തരം" ദിവസങ്ങള് ഉണ്ടാകാറുണ്ട്. പെണ്ണായി പിറന്നാൽ ആ ദിവസ ത്തിലൂടെ കടന്നു പോയെ പറ്റൂ , പെണ്ണിനെ   പെണ്ണാക്കുന്ന ആ ദിവസം വയസ്സറിയിക്കൽ , പുറതാകുക, തീണ്ടാരി ആകുക, രജസ്വല ആകുക എന്നിങ്ങനെ നാടുകൾ തോറും പേരുകൾ മാറുന്ന ഒരേ ഒരു സംഭവം. ആര്‍ത്തവം   . ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് അതിനു സമയ മാറ്റം ഉണ്ടാകും എന്ന് മാത്രം.  ആര്‍ത്തവം സ്ത്രീകളുടെ സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ആര്‍ത്തവസമയത്ത് അസ്വസ്ഥതകളും വേദനകളുമെല്ലാം സ്വാഭാവികമാണ്.



ഗർഭപാത്രത്തിന്റെ ഉൾപാളി അടര്ന്നു രക്തത്തോട് കൂടി യോനിയിലൂടെ പുറത്തുപോകുന്ന പ്രതിഭാസമാണ് ആർത്തവം. ആർ‌ത്തവ രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ‌ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു ആർ‌ത്തവചക്രം എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർ‌ത്തവചക്രമാണ് മിക്ക സ്ത്രീകൾ‌ക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർ‌ത്തവചക്രത്തിൽ‌ 14-മതു ദിവസമാണ് അണ്ഡവിസർ‌ജനം (ഓവുലേഷൻ‌) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ‌ വന്നാലും 12 - 16 ദിവസങ്ങൾ‌ക്കിടയിൽ‌ അണ്ഡവിസർ‌ജനം നടന്നിരിക്കും. പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ വരാനുള്ള മറ്റു ചില കാരണങ്ങളാണ്.



ജനിച്ചു വളർന്ന വീട്, സാഹചര്യം, ജാതി മത ചിന്തകള് എല്ലാം വേറിട്ട് നിൽക്കുമ്പോൾ ആർ ത്തവം  എന്ന പെണ്‍ പ്രതിഭാസം ഓരോരുത്തര്ക്കും ഓരോ അനുഭവങ്ങളാണ് തരുന്നത് . ഇന്നത്തെ ആധുനിക സംസ്കാരത്തിൽ   ഇതിനെക്കുറിച്ച് ചര്ച്ച ചെയുന്നതും പരസ്യ പ്രസ്താവനകൾ നടത്തുന്നതിനും ആര്ക്കും ഒരു മടിയും ഇല്ല.  കുറച്ചു നാളുകൾക്കു മുൻപ് വരെ ആർത്തവം എന്നത് സ്ത്രീകളിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു കാര്യം ആയിരുന്നു. പക്ഷെ  ഇന്നിപ്പോൾ ഇത് ഒരു തുറന്ന പുസ്തകം ആണ്. ആര്തവ സമരങ്ങൾ വരെ നടക്കുന്നു നമ്മുടെ സമൂഹത്തിൽ .

പെണ്‍കുട്ടി ഉണ്ടാകുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന ഒരു വ്യഗ്രത ( സന്തോഷം കൊണ്ടും, ചിലര്ക്ക് സങ്കടം കൊണ്ടും ) കണ്ടു ഞാൻ പലപ്പോല്ഴും വിചാരിച്ചിട്ടുണ്ട് എന്താണിങ്ങനെ എന്ന്.  ഒരു പെണ്‍കുട്ടിയുടെ അമ്മ എന്നാ നിലയിൽ  ഇന്നെനിക്കു മനസിലാകുന്നു ആ വ്യഗ്രത  എന്താണ് എന്നത്. എത്ര തലമുറകൾ  കഴിഞ്ഞാലും എത്ര തുല്യത കൈവരിച്ചു എന്ന് പറഞ്ഞാലും  സ്ത്രീ എന്നും സ്ത്രീ തന്നെ. അവൾക്കു മാസത്തിൽ ഏഴുദിവസം വരുന്ന സന്ദർശകനെ മാറ്റി നിരത്താൻ പറ്റില്ല. അത് വന്നെ മതിയാകൂ .
ഒരു പെണ്‍കുട്ടി അമ്മയാകാൻ തയ് യാ റായി എന്നതിന് തെളിവാണ് മാസമുറ അഥവാ ആർ ത്ത വം. ഇപ്പോളത്തെ കുട്ടികളിൽ പത്ത് വയസ് ആകുമ്പോൾ തന്നെ വയസ്സറിയിക്കുന്നു. പണ്ട് കാലങ്ങളിൽ അത് പതിനാലും പതിനേഴും വയസ്സിൽ ആയിരുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങളും മാനസിക പിരിമുറുക്കങ്ങളും ആഹാര രീതിയും കുഞ്ഞുങ്ങളുടെ ഹോർമോണ്‍ ഏറ്റ ക്കുറച്ചി ലുകൾ ഉണ്ടാക്കുന്നു. അതുകാരണം ആകാം കുഞ്ഞുങ്ങളെ നേരത്തെ പ്രായപൂർത്തി ആകുന്നത്‌.

ഒരു പെണ്ണായി പിറന്നാൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ആര്തവം. ഈ വാക്ക് പറയുമ്പോൾ തന്നെ എന്തോ ഒരു അരുതാത്ത സംഭവം പോലെ തോന്നുന്നു. അന്നും ഇന്നും. ഇന്നിപ്പോൾ മധ്യ വയസ്സിൽ ആണെങ്കിലും ആ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോളും പേടിയാണ്.
പുറത്തു  പറയാനും ചര്ച്ചചെയ്യാനും മടി ആയിരുന്നിരിക്കാം ഒരു കാരണം. ആർത്തവം എന്ന കാര്യത്തെ അറപ്പോടും വേറുപ്പോടും കൂടി കാണേണ്ട ഒന്നല്ല.  ഒരു പെണ്‍കുട്ടിയിൽ ആർത്തവം നടന്നില്ല എന്നുണ്ടങ്കിൽ അത് വരൻ പോകുന്ന തലമുറകളുടെ നിലനില്പ്പിനെ തന്ന്നെ ബാധിക്കുന്ന ഒന്നാണ്. പണ്ടത്തെ സമൂഹത്തിൽ ഇതിനെ തൊട്ടുകൂടായ്മയുടെയും അശുദ്ധി യുടെയും പേരിൽ സ്ത്രീകളെ മാറ്റി നിരത്തിയിരുന്നു എന്നുള്ളത് വാസ്തവം തന്നെ .എന്നാൽ ഇന്ന് അതിനു മാറ്റം വന്നു തുടങ്ങി എന്നുള്ളതിന് തെളിവാണ്  ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പരസ്യമായ ചർച്ചകൾ .

ഞങളുടെ വീട്ടിൽ പുറത്തായാൽ പുറ തിരിക്കുക എന്നൊരു പതിവ് ഇല്ലായിരുന്നു. ഒരിക്കൽ അമ്മ പുറത്തായപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്താ അമ്മ അടുക്കളയിൽ  കയറാത്തത് എന്ന്, അമ്മക്ക് സുഖം ഇല്ല എന്നാ മാറുപടിയാണ് എനിക്ക് കട്ടിയത്. അന്ന് അറിഞ്ഞു കൂടായിരുന്നു എന്താ അമ്മക്ക് സുഖമില്ലാതെ ആയതു എന്ന്. അക്കൊല്ലം അച്ഛനും ചേട്ടനും മലക്കുപോകാൻ മാലയിട്ടിരുന്ന സമയം ആയിരുന്നു.

വര്ഷങ്ങള്ക്ക് മുൻപ് ഒരു കൊച്ചു കുട്ടി ആയിരുന്നപ്പോൾ വരാൻപോകുന്ന ഈ ദിവസങ്ങളെ ക്കുറിച്ച് ആരും ഒന്നും പറഞ്ഞു തന്നിരുന്നില്ല. അമ്മയും ചേച്ചിയും അമൂമ്മയും അപ്പചിമാരും ചിറ്റമ്മയും എല്ലാവരും ഉണ്ടായിരുന്ന ഒരു വീട്ടിൽ ഒരു കുട്ടിക്ക് നീ വളര്ന്നു വലുതാകുന്നു എന്ന് പറഞ്ഞു തരാൻ ആർക്കും കഴിഞ്ഞില്ല.
എട്ടാം ക്ലാസ്സിൽ പഠിക്കു ന്ന സമയം, അതായത് പതിമൂന്നാം വയസ്സിൽ , ഒരു ദിവസം അതു സംഭവിച്ചു. ആരോടും പറഞ്ഞില്ല.  എവിടേലും മുറിഞ്ഞതാവും എന്ന് കരുതി ഇരുന്നു.  കുറച്ചു കഴിഞ്ഞപ്പോൾ ചോര നിൽക്കുന്നില്ല . കുറച്ചു തുണി മുറിച്ചു വെച്ചുനോക്കി. എന്നിട്ടും നില്ക്കുന്നില്ല . വീണ്ടും ആരോടും പറഞ്ഞില്ല. സ്കൂൾ അവധി ആയതിനാൽ രാവിലെ അമ്പലത്തിൽ പോകാൻ തുടങ്ങിയപ്പോൾ മിഡി ഇടാൻ തുടങ്ങിയപ്പോൾ അമ്മൂമ്മ കണ്ടു പെറ്റിക്കൊട്ടിന്റെ പുറകിൽ . ഉടൻ പിടിച്ചുകൊണ്ടുപോയി കുളിമുറിയിൽ കയറ്റി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പിന്നീടു അമ്മ പറഞ്ഞു തന്നു, ഇത് ഇങ്ങിനെ മാസം തോറും വരും. പേടിക്കേണ്ട കാര്യം ഒന്നും ഇല്ല, നീ ഒരു മുതിര്ന്ന പെണ്‍കുട്ടി ആയി എന്നതിനുള്ള തെളിവാണിത് എന്ന്. ഇനി  മുതൽ ഉള്ള കറങ്ങി നടത്തവും മരം കേറ്റവും ഒക്കെ നിർത്തിയേക്കണം എന്ന് പറഞ്ഞു. .അടങ്ങി ഒതുങ്ങി നടക്കണം,   വിള ക്ക് വെയ്ക്കുന്നിടത് പോകാൻ പാടില്ല,  അമ്പലത്തിൽ  പോകാൻ പാടില്ല, രണ്ടുനേരവും കുളിക്കണം, വൃത്തിയായും ശുചിയായും നടക്കണം എന്ന് നൂറുകൂട്ടം ഉപദേശങ്ങൾ എനിക്ക് കിട്ടി അന്ന്. ഈ സമയത്ത് ചെയ്തു കൂടാത്ത കാര്യങ്ങൾ ചെയ്താൽ ഭാവിയിൽ കുറ്റീകൽ ഉണ്ടാകാതെ ഇരിക്കുകയോ, ഉണ്ടാകുന്ന കുട്ടികള്ക്ക് വൈകല്യങ്ങൾ ഉണ്ടാകുകയോ ചെയ്‌യും  എന്ന് മുതിർന്നവർ പറയാറുണ്ടായിരുന്നു. അന്ന് അധികം ആരും ഇതിനെ കുറിച്ച് ചിന്തിക്കാനും ചർച്ച ചെയ്യാനും ധൈര്യ പ്പെട്ടിരുന്നില്ല എന്നതാണ് സത്യം.
നല്ലപോലെ ബുദ്ധി മുട്ടിച്ച ദിവസങ്ങള് ആയിരുന്നു അത്. നടക്കാൻ ബുദ്ധിമുട്ട് ,ഇരുന്നിടത്തുനിന്നും എണീക്കാൻ ഉള്ള പാട്.എണീറ്റാലോ പാവാടയുടെ പുറകിൽ  പറ്റിയോ എന്നുള്ള പേടി... ക്ലാസ്സിൽ ചോദ്യം ചോദിച്ചാൽ എണീ ക്കാനു ള്ള മടി, ഡ്രിൽ നു വിട്ടാൽ തലവേദന കാലുവേദന എന്നിങ്ങനയൂള്ള കള്ളത്തരങ്ങൾ...
ആ ദിവസങ്ങളില സ്കൂളിൽ പോയാൽ ബാത്‌റൂമിൽ പോകുകെന്നു പറയുന്നത് തിരിച്ചു വീട്ടില് വന്നതിനു ശേഷ മാത്രം . പതുക്കെ പതുക്കെ അതുമായി അഡജ് സ്ടാ യി . 
കല്യാണം, ഉത്സവം, പൂജകൾ, താലപ്പൊലി ,പിറന്നാൾ ദിവസം ഉള്ള അമ്പലത്തിൽ പോക്ക്  എന്നിങ്ങനെ ഉള്ള എത്രകാര്യങ്ങൾ ഈ ഏഴു ദിവസത്തിനുള്ളിൽ നഷ്ടപെട്ടിട്ടുണ്ട്‌. രസകരമായ കാര്യം കോളേജിൽ പോകുമ്പോൾ ഉള്ള ബസ്‌ യാത്രായിരുന്നു.

അന്നത്തെ ക്കാലത്ത് കടയിൽ  നിന്നും വാങ്ങുന്ന സാനിട്ടറി പാഡു ( കെയർ ഫ്രീ ആണ് ഉണ്ടായിരുന്നത്) കളുടെ ഉപയോഗം വളരെ വിരളമായിരുന്നു. ദൂരെ യാത്ര പോകുമ്പോൾ വല്ലതും  മാസാമാസം വരുന്ന അല്ലാതെ അതുപയോഗിക്കാറില്ലയിരുന്നു   . ആര്തവം എന്താണന്നോ എന്തിനാണെന്നോ അറിഞ്ഞുകൂട്ത പ്രായം. എല്ലാം ഒരു കുട്ടിക്കളി പോലെ .
പതുക്കെ പതുക്കെ അതിന്റെ സൈഡ് കിക്കുകളും വന്നു തുടങ്ങി. വയറുവേദന, തല കറക്കം, വയറ്റിളക്കം എന്നുള്ളവ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ കലശലായി ഉണ്ടാകുമായിരുന്നു.  ആ ദിവസങ്ങളിൽ സ്കൂളിൽ പോക്കും ഇല്ലായിരുന്നു. പിന്നെ വേദന വരുമ്പോൾ പാരസെറ്റാമോൾ ആയിരുന്നു ആശ്രയം. അത് കഴിക്കുമ്പോൾ വയറ്റിളക്കം. അങ്ങിനെ ആ നാളുകൾ ..



ഒരു പെണ്‍കുട്ടിക്ക് ഭാവിയിൽ അമ്മയാകാനുള്ള ശരീരത്തിന്റെ തയാർ എടുപ്പാണ്  ശരീരത്തിൽ ഉണ്ടാകുന്ന  ഈ മാറ്റങ്ങൾ  . വേനലവധിക്ക് കൊച്ചച്ഛന്റെ വീട്ടിൽ ചെന്നപ്പോൾ ചിറ്റ യാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത്. ആദ്യം ആദ്യം ഒന്നും അറിഞ്ഞുകൂടാതെ ഒരു കൊച്ചുകുട്ടി പിച്ചവെച്ചു നടക്കുന്നത് പോലെ കാര്യങ്ങൾ നടന്നു. പടിപടിയായി ഓരോ കാര്യങ്ങൾ മനസിലാക്കി തുടങ്ങി. കുട്ടിക്കളികൾ എല്ലാം മാറി പക്വത വന്ന ഒരു സ്വഭാവ രീതിയിലേക്ക് മാറി വന്നു കൊണ്ടേ ഇരുന്നു. ഓരോ ആൾക്കാർക്കും അനുഭവങ്ങള മാറി മാറി ആയിരിക്കും ഉണ്ടാകുക. ആദ്യമായി പുറത്താകുന്ന കുട്ടികള്ക്ക് മുതിർന്നവർ സ്വര്ണ മലയും വലകളും മോതിരവും സമ്മാനമായി നല്കാറുണ്ട് . തീണ്ടാരികല്യാണം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് .
ഇന്നിപ്പോൾ കാലം മാറി ദേശം മാറി കാലാവസ്ഥ മാറി ആഹാര രീതി മാറി. അപ്പോൾ കുട്ടികളുടെ വളര്ച്ചയും  ഹോർമോണ്‍ വ്യതിയാനങ്ങളും അതിനോടനുബന്ധിച്ചുള്ള വളർച്ചയെ ബാധിച്ചു തുടങ്ങി. അതോടെ വയസ്സറിയിക്കലും നേരത്തെ ആയി തുടങ്ങി.

മകൾക്ക് ഇതിനെക്കുറിച്ച്‌ എങ്ങിനെ പറഞ്ഞു കൊടുക്കും എന്നാ ഒരു ചിന്ത ഇല്ലാതെ ഇല്ല. എന്നാലും ഇടയ്ക്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്‌. മോൾ അപ്പോൾ പറയും,  മമ്മ ഐ നോ ഇറ്റ്‌. പക്ഷേ എന്നാലും അമ്മ എന്നനിലയിൽ എന്റെ കർത്തവ്യവും കടമയും ആയി ഞാൻ കരുതി വീണ്ടും പറയും. മോളെ നിനക്ക് അറിയാം എന്നാലും ഞാൻ പറഞ്ഞു തരാം എന്ന് . ഇന്നത്തെ കാലത്തേ കുട്ടികളെ പറഞ്ഞു മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം. ഒന്ന് രണ്ടു കൂട്ട് കാരുടെ മക്കൾ വല്യ കുട്ടി ആയി എന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ ചോദിച്ചത് എങ്ങിനെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നാണ്. ചില കുട്ടികൾ ആദ്യമയി രക്തം വരുന്നത് കാണുമ്പോൾ പേടിച്ചു പോകുമെന്നും ചിലര്ക്ക് അത് അരുതാത്തത് എന്തോ സംഭവിച്ചപോലെ ആയി എന്നും അവർ പറഞ്ഞു. സ്കൂളുകളിൽ ഇതിനെ ക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ആവശ്യത്തിനുള്ള സഹായങ്ങൾ കുട്ടികള്ക്ക് ചെയ്തു  കൊടുക്കാറും  ഉണ്ട്.

നമ്മുടെ നാട്ടിൽ മാസമുറ വരുന്ന സമയത്ത് സ്ത്രീകള്ക്ക് അടുക്കളയിലും  കയറാനും കിണറ്റിൽ  നിന്നും വെള്ളം കൊരുന്നതിനും തുടങ്ങി വിലക്കുകൾ പലതായിരുന്നു. മാസത്തിൽ എല്ലാദിവസവും അടുക്കല്ജോളിയും പുറം പണികളും ചെയ്തിരുന്ന സ്ത്രീകള്ക്ക് മാസത്തിൽ ഏഴ് ദിവസം കിട്ടിയിരുന്ന ഒരു അവധി ആയിരുന്നില്ലേ ഈ പുറത്തിരിക്കൽ .