2022, ജനുവരി 9, ഞായറാഴ്‌ച

കുഞ്ചര പഞ്ചുകം

എന്തെഴുതണം എന്നറിയാതെ ഇങ്ങനെ ഒഴിഞ്ഞ മനസും ആയി ഓടാൻ തുടങ്ങിയിട്ട് കുറച്ചു നാളായി . എന്നും രാവിലെ എണീക്കുന്നത് എന്തേലും കുത്തിക്കുറിക്കണം എന്ന ആഗ്രഹത്തിൽ ആണ്. എന്നാലും മൂല സ്ഥയായി ഭാവം മടി ആയതിനാൽ ഒന്നും നടക്കാറില്ല.   

മറ്റുള്ളവരുടെ എഴുത്തു കുത്തുകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന കഞ്ചരകുഞ്ചുകം എന്നെ പുളകിതയ്ക്കാറുണ്ട്. എന്താ ചെയ്യുക. ഈ മടി ഇങ്ങനെ ഒരു മൂടിക്കെട്ടിയ അവസ്ഥയിലൂടെ എന്നെ നയിച്ചുകൊണ്ടേ  ഇരിക്കുന്നു.  ഇതിനു മരുന്നൊന്നും ഇല്ല. കോവിഡിനെ പോലെ. ടെസ്റ്റ് ചെയ്തു കോവിഡ് ആണെന്ന് കണ്ടാൽ പിന്നെ ഒരു മരുന്നും ഇല്ല സ്വയം ചികിത്സാ . വിറ്റാമിന് സിയും ഡിയും ആസ്പിരിനും അടങ്ങിയവ മാത്രം. 

അപ്പോൾ പറഞ്ഞു വന്നത് കുറച്ചു നല്ല  കൂട്ടുകാർ  ഉള്ളതുകൊണ്ട് അവരുടെ പ്രേരണയാൽ ഇതിനെ വീണ്ടും തട്ടി പൊക്കി പൊടി കളയാൻ ഞാൻ ശ്രമിക്കുകയാണ്. എത്രത്തോളം വിജയിക്കും എന്നറിയില്ല. ഇവിടെ എന്റെ കഴിഞ്ഞ കാല കൃതികൾ നോക്കിയാൽ മനസിലാകും എന്റെ മടിയുടെ ശോചനീയാവസ്ഥ . 

എന്തൊക്കയോ കാട്ടിക്കൂട്ടാനുള്ള ഒരു മനോ ബലം എവിടുന്നോ കിട്ടിയിട്ടുണ്ട്. ഒരു എനർജി ഡ്രിങ്ക് കുടിച്ച അവസ്ഥ. അതിന്റെ എനര്ജി എത്ര ഉണ്ട് എന്ന് ടെസ്റ്റ് ചെയ്തു നോക്കാം. ഇതിലൂടെ. ഒരു ബൂസ്റ്റർ ഡോസ് വേണ്ടി വരുമോ എന്നൊന്നും അറിയില്ല. വർഷങ്ങളായി ഉള്ള എന്റെ ഓട്ടം ഒരുനാൾ നിലക്കുമോ അതോ എത്രനാൾ കൂടി ഈ മാരത്തോൺ ഓട്ടം വേണ്ടി വരും എന്നൊന്നും അറിയില്ല. അവസാനം എല്ലാം കൂടി തോട്ടിലേക്ക് വലിച്ചെറിഞ്ഞാൽ എന്താ എന്നും ഉള്ള തോന്നൽ ഉണ്ട് . എല്ലാം ഒരു തോന്നലിന്റെ പുറത്താണ് ഓടുന്നത്. 

ജീവിതത്തിൽ ഒന്നും ഒറ്റയ്ക്ക് ഇതുവരെ ചെയ്‌തിട്ടില്ല. ചെയ്യാൻ ഉള്ള കഴിവ് ഉണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ തോന്നും ആരുടേയും സഹായമില്ലാതെ എല്ലാം ചെയ്യാൻ പറ്റും എന്ന്. ഇതിലപ്പോൾ ആ ചിന്ത ആസ്ഥാനത്താക്കിക്കൊണ്ടു വീണ്ടും എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. അതിനെ ഒരു കഴിവില്ലായ്മയായി കരുതാമോ എന്നറിയില്ല. 

എന്റെ ജീവിതം കൊണ്ട് പഠിച്ച ഒരുകാര്യം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. ഒന്നിനും കഴിവില്ലാതെ ഒരു പെണ്ണായി പോയി എന്ന് ചിന്തിച്ച അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോളെക്കെ എന്റെ മനസും അതേപോലെ കീഴോട്ട് തന്നെ ചിന്തിച്ചിരുന്നു. എന്നെ എന്തിനാണ് ഇങ്ങനെ ഒരു കഴിവും താരതെ ജനിപ്പിച്ചത് എന്ന്. പിന്നെയും ചിന്തിച്ചു എല്ലാവര്ക്കും എന്തേലും ജീവിത ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കാണും അതായിരിയ്ക്കും എന്റെയും ജനന ലക്‌ഷ്യം എന്ന്. അങ്ങിനെ ജീവിതം പോയി. പഠന സമയത് തെറ്റില്ലാതെ തട്ടിയും മുട്ടിയും ഓരോ പടവുകളും കയറിയപ്പോൾ ഞാനും മറ്റുള്ളവരും ഹാപ്പി. പക്ഷെ ഒരു നേർവഴി കാണിക്കാൻ ആളില്ലാതെഎന്തെലും ഒക്കെ ചെയ്തു വീണ്ടും ജീവിതം മുന്നോട്ടു പോയി. അന്ന് ഒക്കെ കരുതിയിരുന്നത്, പെണ്ണല്ലേ എവിടേലും ആരേലും കല്യാണം കഴിച്ചോളും. എന്നിട്ടു ജീവിതം  സുഖമായി മുന്നോട്ടു പോകും. ജോലി കിട്ടിയിട്ട് ലീവ് എടുക്കാം എന്ന് പറയുന്നപോലെ. അങ്ങിനെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ ഒഴുകി . കോളേജ് ജീവിതവും സ്കൂൾ ജീവിതവും ഒരു അല്ലലും ഇല്ലാതെ മുന്നോട്ടു പോയി. അവിടെയും ജീവിതം ഒരു നിറമില്ലാത്ത പോയി . 

പിന്നീട് പഠനം ഒരു വഴിക്കായി പിരിഞ്ഞുപോയി. എന്തൊക്കയോ പഠിച്ചു. ജീവിതത്തിൽ ഉപയോഗപ്പെടും എന്ന് ചിന്ത ഇല്ലാതെ. കല്യാണം കഴിഞ്ഞു കമ്പ്യൂട്ടർ എഞ്ചിനീയർ .അവരുടെ സ്വാപ്ന നാടായ അമേരിക്കയിലേക്ക് ചേക്കേറി. കുറെആയി . വീട്ടിൽ ചൊരിയും കുത്തി ഇരുന്നു. ഒന്നിനും കൊള്ളില്ല എന്ന തോന്നൽ വീണ്ടും തല പൊക്കാൻ തുടങ്ങി. വീട്ടിൽ നിന്നും ഉള്ള ഞെക്കൽ വേറെ. ഇത്രയും പഠിച്ചിട്ടു വെറുതെ ഇരിക്കുന്നു എന്ന അവരുടെ സങ്കടം. മറ്റു ചിലർക്ക് എന്നെ കൊണ്ട് ഒന്നിനും കഴിവില്ലാത്തവൾ എന്ന ചിന്ത വേറെ. നാട്ടുകാർ പലവിധം. കുറെ ഏറെ പറച്ചിലുകൾക്കു മുന്നിൽ ചെവി കൊടുത്തില്ല. കല്യാണത്തിന് മുന്നേ ഞങൾ തമ്മിൽ ഉണ്ടായിരുന്ന ഉടമ്പടി പ്രകാരം എനിക്ക് ജോലിക്കു പോകേണ്ട എന്ന് തന്നെ ആയിരുന്നു. അങ്ങിനെ ഒരു പന്ത്രണ്ടു വര്ഷം വെറുതെ കളഞ്ഞു. 

അമേരിക്കയിൽ എല്ലാവരും സ്വയം പര്യാപ്തത നേടിയവർ ആണല്ലോ. വണ്ടി ഓടിക്കാനുള്ള ലൈസൻസ് ഉണ്ട് എങ്കിലും അത് വെറുമൊരു സ്റ്റേറ്റ് ഐ ഡി  ആയി ഉപയോഗിക്കാൻ ആയിരുന്നു ജങ്ങൾക്കിഷ്ടം. മോൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ പതുക്കെ അദ്ദേഹം മോളെ കൊണ്ടുവിടാനും വിളിച്ചുകൊണ്ടു വരാനും പറഞ്ഞു തുടങ്ങി. ഇവിടെ വണ്ടി ഓടിച്ചിട്ടില്ലാത്ത ഞാൻ എന്ത് ചെയ്യാൻ. അങ്ങിനെ എന്തിനും ഏതിനും ഭർത്താവിനെ ആശ്രയിക്കുന്നഎനിക്ക്  പതിയെ വീണ്ടും ഒരു ഭയം വന്നു തുടങ്ങി. എങ്ങിനെ അത് പറഞ്ഞു മനസിലാക്കും എന്നറിയില്ല. കുഞ്ഞിന് സ്കൂൾ ഓരോന്നും കയറിപോകുമ്പോൾ അവൾക് കരുതി തുടങ്ങി അമ്മക്ക്  ഒന്നിനും തനിയെ ചെയ്യാനുള്ള കഴിവില്ല. അവളുടെ കാര്യങ്ങൾ എല്ലാം അച്ഛനോട് പർണജൂ തുടങ്ങി. എന്നോട് പറഞ്ഞാലും ഒന്നും നടക്കില്ലല്ലോ . പിന്നെ മോൻ ഉണ്ടായി. ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമങ്ങൾ നടത്തി അതിൽ പലതവണ പരാജയം അറിഞ്ഞു. അതല്ല അതിനുള്ള വഴി എന്ന് പറഞ്ഞു തിരുത്തി .

ആ സമയത്തു എങ്ങിനെയും ഒരു ജോലി കണ്ടെത്തണം എന്നൊരു വാശിയായി . ഒരു കമ്പ്യൂട്ടർ കോഴ്സ് നു ഓൺലൈൻ ആയി എടുത്തു. അവിടെയും എതിർപ്പുകൾ വന്നു. കമ്പ്യൂട്ടർ എന്താ എന്ന് അറിഞ്ഞുകൂടാത്ത ഞാൻ എങ്ങിനെ ചെയ്യാനാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് അറിഞ്ഞുകൂടാ. അങ്ങിനെ ഒരു വര്ഷം ഓൺലൈൻ ആയി കോഴ്സ് കമ്പ്ലീറ്റ് ചെയ്തു. നല്ലൊരു റെസ്യുമെ ഉണ്ടാക്കി. പതിയെ ജോലികൾക്കു അപ്ലൈ ചെയ്തു തുടങ്ങി. പ്രവർത്തി പരിചയക്കുറവും ഭാഷാ പ്രശ്നവും കാടുകട്ടികയി എന്നെ തഴഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും മുടങ്ങാതെ ജോലിക്കുവേണ്ടി അപ്ലൈ ചെയ്തു. ഇന്റർവ്യൂ അറ്റൻഡ് ചെയ്തും കൊണ്ടിരുന്നു.റിജക്ഷന്  തന്നെ എല്ലായിടത്തും നിന്നും. 

അവസാനം ഒരിടത്തു കയറി പറ്റി .അന്നേരവും പിന്തിരിപ്പൻ കമന്റ്കൾ വന്നു കൊണ്ടേ  ഇരുന്നു. വലയ കമ്പനികളിൽ ജോലിക്കു കയറിയാൽ ചിലപ്പോൾ ആദ്യത്തെ ദിവസം തന്ന്നെ പറഞ്ഞുവിടാൻ ചാൻസ് ഉണ്ട്. അങ്ങിനെ അങ്ങിനെ. ദൈവത്തിന്റെ സഹായം കൊണ്ട് അങ്ങിനെ ഒന്നും ഉണ്ടായില്ല. കിട്ടുന്ന ശമ്പളം കുറായിരുന്നു ആദ്യത്തെ ജോലിക്ക് . പണി ആണേൽ നല്ല പോലെയും. നല്ലപോലെ അധാനിച് പഠിച്ചെടുത്തു കാര്യങ്ങൾ. വർത്തമാനം പറയാൻ വരെ വിമുഖയായിരുന്ന ഞാൻ അതിനും ഒരു പരിധി വരെ വിജയിച്ചു. 

ഭർത്താവും കുട്ടികളും എന്റെ കൂടെ എന്നെ സഹായിച്ചു ഇങ്ങനെ ഇന്നിവിടെ വരെ എത്തി ചേരുന്നു. എല്ലാവരും അവരുടെ ക്രമങ്ങൾ എന്തെതും ആയി ക്രമപ്പെടുത്തി. ആറുവരും സപ്പോർട്ട്കട്ടക്ക് ഉണ്ടായിരുന്നു. ഇന്നിപ്പോൾ എല്ലാവരും ഹാപ്പി. ഞാനും ഹാപ്പി. 

ഇത്രയും പറഞ്ഞത് എന്തെന്ന് വെച്ചാൽ തളരാൻ തുടങ്ങിയാൽ അതിനെ നേരം കാണു. ഇതാണ് എന്റെ ഇന്നുവരെ ഉള്ള കാര്യങ്ങൾ. എല്ലാവരും അവരുടേതായ ലോകത്തു ജീവിച്ചു കൊണ്ടിരിക്കുന്നു. 

പ്രതികളും പരിഭവങ്ങളും ഒരു വഴിക്കു അങ്ങ് പോകും.ചിലതിനെ  കണ്ടില്ല എന്ന് വെക്കുക.  ഒഴിവാക്കാൻ പറ്റാത്തതിനെ മനസിലാക്കി ഉത്തരം കണ്ടെത്തുക. 

ഇതിനു വേണ്ടി ഇന്നും കൂടെ നിൽക്കുന്നവർ എന്റെ ചങ്കാണ് കരളാണ് .അവരെ എനിക്കൊരിക്കലും വിട്ടുകളയാൻ പറ്റാത്തവർ ആണ്. 

എല്ലാ ജീവിതത്തിനും ഓരോ വഴികൾ താണ്ടതായിട്ടുണ്ട് അതിലൂടെ കടന്നു പോവുക. കടമ്പകൾ കടക്കുക. 

2022, ജനുവരി 6, വ്യാഴാഴ്‌ച

ദീപം മണിദീപം

 ഈ പാട്ടു കേൾക്കുമ്പോൾ എന്തുകൊണ്ടോ ഒരു മാനസിക ഉന്മേഷം ഉണ്ടാകാറുണ്ട്. പാട്ടിന്റെ മേന്മയാണോ അതോ അഭിനേതാക്കളുടെ കഴിവാണോ എന്നൊന്നും ചിന്തിക്കുന്നില്ല. മോഹൻ ലാലും, മമ്മൂട്ടി യും ശോഭനയും ചേർന്ന ഒരു  ത്രികോണ രൂപം. 

എത്ര കേട്ടാലും എപ്പോൾ കേട്ടാലും മടുക്കില്ലാത്ത ഒരു ഗാനം.


നാട്ടിൻ പുറത്തെ സന്ധ്യാ സമയത്തുള്ള  ദീപം കൊളുത്തി അതിനെ പുറത്തുള്ള തുളസിത്തറയിലും കാവിലും വിളക്കു വെക്കുന്ന കാഴ്ച .ഇന്നിപ്പോൾ അത് അപൂർവങ്ങളിൽ അപൂർവമായ ഒരു നേർ കാഴ്ചയാണിതിലൂടെ മനസിലേക്ക് ഓടി എത്തുന്നത് 

ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നുപോയ സന്ധ്യ പ്രാത്ഥന അതും കുടംബത്തുള്ള എല്ലാവരും ചേർന്നിരുന്നുള്ളത്. ആഹാ ഇതൊക്കെ ഇനി ഇങ്ങനെ ഉള്ള പഴയ ചലച്ചിത്രങ്ങളിൽ കൂടി മാത്രം കാണാനാണ് കഴിയുക.


ദീപം മണിദീപം പൊൻ ദീപം തിരുദീപം

ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം

ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം

ശ്രീകൃഷ്ണ തുളസിക്കും തൃത്താവിനും ദീപം

(ദീപം...)


ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം

തറവാട്ടു ചരതാക്കൾക്കും ഫണിരാജനും ദീപം

നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും

തിരുനാമപ്പുരി വാഴും ഹൃകൃഷ്ണനു ദീപം


കൈ കൂപ്പി കണികാണാൻ കനകത്തിരി ദീപം

പൊന്നമ്പല നടയെന്നും കണികാണാൻ ദീപം

ഈരേഴു പതിനാലു പാരിൽ ഒളി വീശാൻ

ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം

(ദീപം.