2011, ഫെബ്രുവരി 9, ബുധനാഴ്‌ച

കുറ്റവും ശിക്ഷയും

എനിക്കു വേണ്ടപ്പെട്ട ഒരാള്‍ ദിവസവും ട്രെയിന്‍ യാത്ര ചെയുന്നു. എറണാകുളത്ത് നിന്നും ഒറ്റപ്പാലം വരെ എന്നും യാത്ര ചെയ്യുന്നു. വീട്ടു കാര്യങ്ങളും നോക്കി കുട്ടികളുടെ കാര്യങ്ങളും നോക്കി എല്ലാം കഴിഞ്ഞാണ് ദിവസവും ഇത്രയും യാത്ര ചയ്തു ജോലിക്ക് പോകുന്നത്. കൈയില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിട്ടും കാര്യമില്ല. പ്രതികരിക്കാന്‍ ഉള്ള മനസും പോര. പിന്നെ എന്താണ് വേണ്ടത്.
 നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ ഉള്ള എത്രയോ വനിതകള്‍ ഉണ്ട്. അവര്‍ എല്ലാം ഇനി എന്ത് സമാധാനത്തില്‍ യാത്ര തുടരും.കൈയില്‍ ഒരു മൊട്ടു സൂചിയോ സേഫ്റ്റി പിന്നോ കരുതിയാല്‍ പോര എന്ന അവസ്ഥയാണ്‌ ഇന്നിപ്പോള്‍ . പകരം പേപ്പര്‍ സ്പ്രേ( കുരുമുളക്/ മുളകുപൊടി  സ്പ്രേ ) വേണം കൈയില്‍ കരുതാന്‍. തൊടാനും തലോടാനും വരുന്നവന്റെ കണ്ണിലേക്കു തളിച്ച് കൊടുക്കുക. കാപാലികന്‍ മാര്‍ക്ക് ഇതല്ലാതെ മറ്റെന്തു ചെയ്താലും ഒന്നും ആകില്ല.


ഒരു ക്രൂരമയ അപകടം നടന്നു കഴിയുമ്പോള്‍ അയ്യോ കഷ്ടം എന്ന് പറഞ്ഞു കരഞ്ഞിട്ടു കാര്യം ഇല്ല.  അത് വരാതിരിക്കാന്‍ ഉള്ള കരുതലുകള്‍ എടുക്കുക അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. അത് എങ്ങിനെ എന്ന് എനിക്കറിയില്ല. പക്ഷെ നമുക്ക് വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ ആണ് ഈ ചിന്ത ഉണ്ടാകുന്നത് . അപകടം നടക്കുമ്പോള്‍ സഹായിക്കാന്‍ ആരും ഇല്ലാത്ത ഒരു അവസ്ഥ .അത് കഴിയുമ്പോള്‍ ഒരു പ്രഹസനതിനു വേണ്ടി കുറെ ജോലിക്കാരെ കൂടി നിയമിക്കാം എന്നൊരു തീരുമാനം അധികൃതര്‍ എടുക്കുകയും ചെയ്യും. ഈ തീരുമാനം  നേരത്തെ  എടുത്തിരുന്നെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഈ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു.




 നേരം ഇരുട്ടികഴിയുംപോള്‍ സ്ത്രീകള്‍ സുരക്ഷിതര്‍ അല്ല എന്നാണ്  ഇപ്പോള്‍ നടന്ന സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്കു  എത്തിപ്പെടാനുള്ള ത ത്ര പ്പാടി നിടയില്‍ എന്തെല്ലാം സൂക്ഷിക്കണം. നമ്മള്‍ പണം കൊടുത്ത് ടിക്കറ്റ്‌ എടുത്തു യാത്ര ചെയുമ്പോള്‍ അതിനു സുരക്ഷ നല്കാന്‍ അതിന്റെ ഉടമസ്ഥര്‍ ബാധ്യസ്തര്‍ അല്ലെ. ഇപ്പോള്‍ ഒരു സൌമ്യക്കാണ് ഇങ്ങനത്തെ ഒരു അവസ്ഥ ഉണ്ടായത്. ഇങ്ങനെ ഉള്ള എത്രയോ സൌമ്യ മാര്‍ ദിവസവും ട്രെയിനില്‍ യാത്ര ചെയുന്നു. 


സമൂഹത്തില്‍ സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കള്‍ ആയി കാണുന്ന കാലം കഴിഞ്ഞില്ലേ. സ്ത്രീകളും അധ്വാനിച്ചു ജീവിക്കുനില്ലേ. കുടുംബം പുലര്തുന്നുട്.  പിന്നെ എന്ത് കൊണ്ട്   ഇങ്ങനെയുള്ള സംഭവങ്ങള്‍ എന്നും എന്നും കേള്‍ക്കാന്‍ പറ്റുന്നത്. അഞ്ചു വയസുള്ള കുഞ്ഞിനെ എങ്ങിനെ പീഡിപ്പിക്കാന്‍ ഒരു പുരുഷന് മനസുവരുന്നു. അങ്ങിനെ വികലമായ മനസ് ഉള്ള കാമ വെറിയന്‍ മാര്‍ ഉള്ള ഒരു സമൂഹം എങ്ങിനെ ഒരു നല്ല രാജ്യത്തെ സൃഷ്ടിക്കും. ഇങ്ങനെ ഉള്ളവര്‍ക്കുള്ള ശിക്ഷ ഒട്ടും വൈകാതെ തന്നെ നടപ്പകുക. തെളിവുകള്‍ മാത്രം 
കണക്കിലെടുത്ത് അവരെ ശിക്ഷിക്കുക. അതും ക്രൂരമായ ശിക്ഷ. മരണം അല്ല അതിന്റെ ഉത്തരം. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാന്‍ വേണ്ടിയുള്ള ശിക്ഷ. 


ഇപ്പോള്‍ നടന്ന തീവണ്ടി സംഭവം തന്നെ എടുത്താല്‍ അത് വളരെ മൃഗീയമായി ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ആര് അതിനു സമാധാനം പറയും. ആ കുടുംബത്തിനു നഷ്ട്ടപെട്ടതിനെ തിരികെ  നല്കാന്‍ ആര്‍ക്കും കഴിയില്ല. റെയില്‍ വേ ക്കോ സര്‍ക്കാരുകള്‍ക്കോ ആര്‍ക്കും ഒന്നും ചെയ്യാന്‍പറ്റിയില്ല. ഒരു ഭരണ സംവിധാനം നടപ്പാക്കുമ്പോള്‍ അതില്‍ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം എന്നതിനെ കുറിച്ച് ആറും ചിന്തിക്കുന്നില്ല. എങ്ങിനെ പണം ലഭിക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. 


 എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ യുള്ള അപകടങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നത്.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു. പണ്ട് ഉണ്ടായിരുന്നതിനെക്കാട്ടിലും കൂടുതല്‍ 


ആക്രമം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം സഹിക്കേണ്ടി വരുന്നത് എന്തുകൊണ്ട്.സാമൂഹിക പരമായി ചില ഭ്രാന്തന്‍ മാര്‍ നമുക്കിടയില്‍ പതുങ്ങി ഇരിക്കുന്നു. അവരുടെ ഭ്രാന്ത് മൂക്കുമ്പോള്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നു. ആ ഭ്രാന്തന്‍ മാരെ  നേരിടാന്‍ സ്ത്രീകള്‍ക്ക് കഴിവുണ്ട്. പക്ഷെ ചിലര്‍ അതില്‍ പരാജയപ്പെടുന്നു. എല്ലാ കാര്യത്തിലും പാശ്ചാത്യ സ്കാരത്തെ അനുകരിക്കുന്നവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ എന്തുകൊണ്ട് പിന്നോട്ട്
പോകുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടന്ന്നിട്ടും നമ്മുടെ ഭരണാ ധികാരികള്‍ക്കോ നീതി നടപ്പക്കെണ്ടാവര്‍ക്കോ ഇതുവരെ കണ്ണ് തുറക്കാ ന്‍ സമയം ആയില്ല.  നീതി നടപ്പാക്കേണ്ടവര്‍ തന്നെ വിവാദങ്ങളില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ ഉഴറുമ്പോള്‍ അവര്‍പാവം ജനങള്‍ക്ക് വേണ്ടി എന്ത് ചെയ്യും.  കലി കാലം തന്നെ ഇത്. 


ഒരു ഗോവിന്ദ ചാമിയെ അറസ്റ്റു ച്യ്തത് കൊണ്ട് കാര്യങ്ങള്‍ തീരില്ല. അയയ്ക്കു നേരെ ഇനിഎല്ലാ കുറ്റങ്ങള്‍ കൂടി ചുമത്തി അയാളെ പത്തു പതിനച്ചു കൊല്ലത്തേക്ക് ജയില്‍ ശിക്ഷഅനുഭവ്പ്പിച്ചിട്ടു കാര്യം ഒന്നും ഇല്ല. നമ്മള്‍ നല്‍കുന്ന പണം കൊണ്ട് അയാള്‍ അവിടെ സുഖിച്ചു കഴിയും. അതിനു പകരം  അയാളുടെ ജനനേന്ദ്രിയം മുറിച്ചു കളയണം. ഇതാണ് ഇങ്ങനെ യു ള്ളവര്‍ക്ക് നല്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ശിക്ഷ എന്നാണ് എന്റെ അഭിപ്രായം. 


ഒരാള്‍ക്കെങ്കിലും ഇങ്ങനെ യുള്ള ശിക്ഷ കിട്ടുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും ഒരു ഭീതി മനസ്സില്‍ഉണ്ടാകില്ലേ. ഞാന്‍ പിടിക്കപെട്ടാല്‍ എന്റെയും അവസ്ഥ ഇതുതന്നെ എന്ന്. 


കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുത്താല്‍ ഇതുപോലുള്ള കുറ്റ കൃത്യങ്ങള്‍ ഉണ്ടാകുന്നത്ഒരു പരിധി വരെ കുറക്കാന്‍ പറ്റും. ശിക്ഷ നീലുന്നതിനനുസരിച്ചു കുറ്റ കൃത്യങ്ങളും കൊടിക്കൊണ്ടേ ഇരിക്കും...............


 കുടുംബം പുലര്‍ത്താന്‍ വേണ്ടി ജോലിക്ക് പോയ ഒരു പാവം പെണ്‍കുട്ടിയുടെ അവസ്ഥ മരണം. 
ആ അച്ഛനും അമ്മയ്ക്കും ഇനി കണ്ണു നീര്‍ ബാക്കി. സഹോദരന് പകയും .....അത് തുടച്ചു മാറ്റാന്‍കാലത്തിനു കഴിയുമായിരിക്കും.....